Friday 25 June 2010

ആദ്യ വിദ്യാലയം

ഉണ്ടായിരുന്നിവിടെ ഒരു  വിദ്യാലയം
അറിവിന്‍ വിഹായസില്‍ വിഹരിക്കാന്‍
ആദ്യമായ് ചിറകുകളേകിയ വിദ്യാലയം,
എന്‍ അരുമയാം വിദ്യാലയം. 

ഉങ്ങ് മരങ്ങളുടെ തണലില്‍
പിച്ച വെച്ചു ഞാന്‍ അക്ഷര ലോകത്തിലേക്ക്‌ .
കിളികളുടെ കലകളാരവത്തിന്‍ താളത്തിനൊത്ത്
പടിപ്പടിച്ചു ഈരടികള്‍ ഞങ്ങള്‍.

തെച്ചിപ്പഴങ്ങളും  കാട്ടു പഴങ്ങളും  വെള്ളത്തണ്ടും
തുട്ടു പെന്‍സിലിനു വിറ്റൊരു കാലം.
ചിത്രശഭങ്ങളുടെ  കനക കൂടുകള്‍ 
തേടിയലഞ്ഞന്നു കുറ്റികാട്ടിലും പൊന്തയിലും.

അപ്പുറത്തെ തൊടികയിലെ മാവിലെ
കണ്ണിമാങ്ങകള്‍ കട്ട് തിന്നതും,
 പൊന്തകള്‍  കെട്ടി തുമ്പികളെ പിടിച്ചു
നൂലില്‍ കെട്ടി വിട്ടതും ഇവിടത്തോര്‍മകള്‍.

കുറുക്കനും കോഴിയും, കള്ളനും പോലീസും,
കുട്ടിം കോലും, സാറ്റും കളിച്ചതും
പൊന്തക്കാട്ടിലും  കുണ്ടന്‍ തോട്ടിലും
കളി വീടുകള്‍ കെട്ടി,
മണ്ണ് കൊണ്ട് ചോറും പൂക്കള്‍ കൊണ്ട് കറിയും
പൊടുവണ്ണിയിലയില്‍ വിളമ്പി
അച്ഛനുമമ്മയും കളിച്ചതും ഇവിടെത്തന്നെ

ഇന്ന് ,
ലാഭ നഷ്ട്ട കണക്കുകള്‍ തൂക്കവേ
നഷ്ട്ടാത്തിലാണത്രേ വിദ്യാലയം
വിദ്യാലയത്തിനു പകരം തീപ്പട്ടി  കമ്പനി വന്നു
അക്ഷരത്താളുകല്കു    പകരം ഈട്ടിചീളുകള്‍ നിരന്നു
കിളിക്കൂടുകള്‍  പോയി  തീപ്പട്ടി കൂടുകള്‍ നിറഞ്ഞു
ഇപ്പോള്‍ അവിടത്തെ തീപ്പട്ടി കമ്പനി
വന്‍ ലാഭത്തിലാണത്ര.

Saturday 22 May 2010

പ്ലാച്ചിമട

          
മലയാള കരയിലാദ്യം  ടെലിവിഷന്‍ വന്നു
പിന്നെ  കോള  വന്നു
കോള പരസ്യങ്ങള്‍ വന്നു.
ബിഗ്ബിയും ഖാന്മാരും
ക്രിക്കറ്റ്‌ ദൈവങ്ങളും നിറഞ്ഞാടിയപ്പോള്‍
നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും.
കുണ്‌കള്‍ മുളച്ചു പൊന്തും പോലെ
മുളച്ചു പൊന്തി കോള കമ്പിനികള്‍.

പിന്നെ ,
കുടിനീര് വറ്റി തെളിനീരു വറ്റി
കോളറ വന്നു ക്യാന്‍സര്‍  വന്നു
കണ്ടു കേള്‍കാത്ത രോഗങ്ങള്‍ വന്നു.
വട്ടം കുടി നാട്ടുകാര്‍
കുട്ടം കുടി കുട്ടുകാര്‍
കുടിവെള്ളം കിട്ടാന്‍ എന്ത് വേണം ?
കേരം നിറഞ്ഞൊരു കേരളത്തില്‍
പെപ്സിയും കോളയും എന്തിനായ്‌?
ഒത്തു കുടു കുട്ടുകാരെ
നാട് കടത്തു പെപ്സിയും കോളയും
വളരട്ടെ ഇനി വളരട്ടെ
തളരാതെ നാട് വളരട്ടെ
ഒഴുകട്ടെ ഇനി ഒഴുകട്ടെ
ഇളനീരോഴുകട്ടെ കേരളത്തില്‍
തെളിനീരുണ്ടാകട്ടെ മണ്ണില്‍ .









Monday 29 March 2010

തെരുവിന്റെ സന്തതികള്‍

സംഗീതം പൊഴിക്കും ജലധാരകളും
നൃത്തം ചെയ്യും അലങ്കാര വിളക്കുകളും
"ബ്യുട്ടിഫുല്‍" ആക്കിയ,
ഷാംപയിനും കൊക്കൈയിനും
ആണ്‍ പെണ്‍ പ്രായബേധമേതുമില്ലാതെ
കുടിച്ചടിച്ചു പൊളിക്കുന്ന
നഗരങ്ങളുടെ  മറ്റൊരു കോണില്‍
വിശന്നോട്ടിയ   വയറു നിറക്കാന്‍
കുപ്പത്തൊട്ടിയില്‍ ആര്‍ത്തിയോടെ പതിക്കുന്നു കൈകളിന്നും .

ആരുടെയൊക്കെയോ തെറ്റുകളുടെ പാഭ ഭാരം
ചുമക്കാന്‍ വിധിക്കപെട്ട ജന്മങ്ങള്‍
അവര്‍ തെരുവിന്റെ സന്തതികള്‍.
 പിസായും ഷാംപയിനുമില്ലവരുടെ  സ്വപ്നങ്ങളില്‍
വെറും വിശക്കുന്ന ഒരുചാണ്‍ വയര്‍ മാത്രം.
ഒരു കയ്യില്‍ തളര്‍ന് വീഴാറായ
സ്വന്തം ജീവനും മറുകയ്യില്‍
ആരൊക്കെയോ എറിഞ്ഞു കൊടുക്കപെട്ട
മുഷിഞ്ഞ ചില്ലറ തുട്ടുകളുമായി
അലയുന്നവര്‍  തെരുവുകള്‍ തോറും
കൈകള്‍ നീട്ടുന്നവര്‍ ഒരു ചില്ലറ തുട്ടിനായ് 
പോളിറ്റ് ബ്യുറോകളിലെ
രാഷ്ട്രീയ പ്രേത്യേയശാസ്ത്ര ചര്‍ച്ചകള്‍ക്ക്
അവരുടെ വയറു നിറക്കാനാവില്ലല്ലോ!! .

Saturday 27 March 2010

ഒരു രാഗമായ് ......

ഒരു രാഗമായ് ഒരു താളമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍
ഒരു മോഹമായ് ഒരു സ്വപ്നമായ്
അജ്ഞാത കന്യേ നീ എന്‍ മനസ്സില്‍

സ്വപ്ന മലര്‍വാടിയിലെ മോഹിത കുസുമമേ...
വെണ്‍ താരാപഥത്തിലെ താരകുമാരീ
അലയൂ .............
നീ യെന്‍ മനസിലൊരു സംഗീത സില്പമായ്
അലിയൂ ...........
നീ എന്‍ മനസ്സില്‍ സംഗീത സാന്ദ്രമായ്
(ഒരു രാഗമായ്......)
അകലേ............
നീലവനില്‍ പുത്തു നില്കും വെണ്‍ താരകങ്ങള്‍ പോല്‍
അകലേ ..........
നിളാ നദിക്കക്കരെ പുത്തു നില്‍ക്കും ഞാറ്റു വഞ്ചി പോല്‍
നീയെന്‍ മനസിലൊരു വെണ്‍മയായ് ദേവി .....

ഒരു വേള മാത്രമേ കണ്ടൊള്ളൂവെങ്കിലും
നിന്‍ പുഞ്ചിരി ഇന്നുമെന്‍ മനസ്സില്‍
എവിടേക്ക് നീ പോയെന്നറിയില്ലെങ്കിലും
നീമാത്രെമിന്നുമെന്‍ മനസ്സില്‍

അലയുന്നു ഞാന്‍ നിനക്ക് വേണ്ടി
അറിയുന്നുവോ നീയെന്‍ പ്രതീക്ഷകള്‍
കാത്തിരിപ്പു ഞാന്‍ ഇനിയൊന്നുകൂടി കാണാന്‍
വരില്ലേ നീയെന്‍ പ്രണയമേറ്റ് വാങ്ങാന്‍
വരില്ലേ നീയെന്‍ ജീവനകാന്‍
(ഒരു രാഗമായ്.....)

Monday 15 March 2010

മാനിഷാദാ

തസ്ക്കരന്മാരും മുഷ്ക്കരന്മാരും
പരസ്പരം ഏറ്റു മുട്ടുന്നു
കൊന്നു കൊലവിളിക്കുന്നു
ഭൂമി മാതാവിന്‍  ‍ മാറില്‍
ജീവാരാശികള്‍  ജീവനറ്റു  വീഴ്കെ
അകലെ,
മേഘങ്ങള്‍ക്കപ്പുറത്തു    നിന്ന്
വശിഷ്ട   മഹര്‍ഷിയുടെ സബ്ദം
മാനിഷാദാ ........ മാനിഷാദാ ......
പക്ഷെ ,
ഈ യുദ്ധ കാഹള   ഭൂമിയില്‍
ആര് കേള്‍ക്കുവാനത്.

വെള്ളകഴുകന്മാര്‍

ഭൂമി  മാതാവിന്‍ മാറില്‍
ജീവാരാശികള്‍   ജീവനറ്റു   വീഴ്കെ
വയറു തുരന്ന് ചോരയുറ്റാന്‍   (വിറ്റ് കാശാക്കാന്‍)
ഭ്രാന്തമായ് പറന്നെത്തുന്നു പ്രാശചാത്യകഴുകന്മാര്‍ .

ജീവശചവങ്ങളുടെ കരളും
വൃക്കയും കൊത്തിവലിച്  വിറ്റ് കീശ നിറയ്ക്കുന്നു വെള്ളകഴുകന്മാര്‍ .
ഭീമാകാരമാം ലോഹകൊട്ടാരങ്ങള്‍
ചീട്ടു  കൊട്ടാരങ്ങള്‍ കണക്കെ തകര്‍ന്നു വീഴുമ്പോള്‍
കത്തിയെരിഞ്ഞ  ചിറകില്‍ വിവശനായ്  പിടഞ്ഞു വീനിടുംപോലും  
പടിക്കുന്നില്ലവര്‍ ജീവബന്ധ വേര്‍പ്പടുകളുടെ വേദന .
പറക്കുന്നവരിപ്പോളും ,
പുതിയൊരു ഇറാക്കും അഫ്ഗാനിസ്ഥാനും തേടി.

ലേബല്‍

ചങ്ങല കുരുക്കില്‍ പെട്ട്
വൃണങ്ങളുമായി ,
മേനിയിലും മനസിലും
അവള്‍ ,
ചിലപ്പോള്‍ ചിരിക്കുന്നു
ചിലപ്പോള്‍ കരയുന്നു
ചിലപ്പോള്‍ മൂകയായ്‌
ചിലപ്പോള്‍ വാചാലയായി
എന്നിരുന്നാലും അവള്‍ ഭാഗ്യവതി
അവള്കുണ്ടൊരു ലേബല്‍
എന്തും ചോല്ലനുല്ലൊരു ലേബല്‍
ഭ്രാന്തെന്ന  ലേബല്‍.